Wednesday, July 20, 2011

ആഗോളവല്‍കരണം സഹായകമായി- കെ. എം. നായര്‍ (അഭിമുഖം)

ഇപ്പോള്‍ കേരള ഫിനാന്‍സ് കോര്‍പ്പറേഷനില്‍ മാനേജിംഗ് ഡയറക്ടറായ കെ.എം.നായര്‍ സ്മാള്‍ സ്കെയില്‍ ഇന്‍ഡസ്ട്രീസ് ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ (സിഡ്ബി) സതേണ്‍ സോണല്‍ ജനറല്‍ മാനേജരായിരുന്ന സമയത്തു നടത്തിയ അഭിപ്രായ പ്രകടനങ്ങളില്‍ ചിലത്....

കേരളത്തിന്റെ, എന്നല്ല ഇന്‍ഡ്യയുടെ തന്നെ നിലനില്‍പ്പ് കൃഷിയെ ആശ്രയിച്ചാണ്. കാരം ഇത്രയും ജനസംഖ്യാബലമുണഢട രാജ്യത്തിലെ ജനതക്ക് സ്വയം ഏര്‍പ്പെടാന്‍ പറ്റിയ തൊഴി എന്ന നിലയിലും ഭൂപ്രകൃതിയുടെ കാര്യം വച്ചു നോക്കുമ്പോഴും. എന്നാല്‍ മാറിമാറി വന്ന ഭരണകര്‍ത്താക്കള്‍ കൃഷിയുടെ സ്ഥാനത്ത് വ്യവസായത്തെ പ്രതിഷ്ഠിച്ചു. എന്നാല്‍ ഭീമന്‍ വ്യവസായങ്ങളുടെ സ്ഥാനത്ത് യഥാര്‍ത്ഥത്തില്‍ വേണ്ടിരുന്നത് ചെറുകിട വ്യവസായങ്ങളായിരുന്നു. പ്രോത്സാഹിപ്പിക്കപ്പെടേണ്ട ഈ മേഖലയെ ബോധപൂര്‍വമോ അബോധപൂര്‍വമോ അവഗണിച്ചു. എന്നാല്‍ ഈ രംഗത്ത് പുതിയ സംരംഭകര്‍ക്ക് പരമാവധി സഹായം മാര്‍ഗ നിര്‍ദ്ദേശങ്ങളായും സാമ്പത്തികമായും നല്‍കി വരുന്ന സിഡ്ബിയുടെ നാലു സംസ്ഥാനങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത് മലയാളിയായ കാവാലംകാരനായ ശ്രീ കെ. എം നായരാണ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ സിഡ്ബിയുടെ പ്രവര്‍ത്തനവും ചെറുകിട വ്യവസായ മേഖലയുടെ വളര്‍ച്ചയും സര്‍ക്കാരുകളുടെ സമീപനവും സംബന്ധിച്ച് നായര്‍ വിശദീകരിക്കുന്നു.


ആഗോളവല്‍കരണം ഭയപ്പെട്ടിരുന്നതുപോലെ ഇന്‍ഡ്യയിലെ ചെറുകിട വ്യവസായങ്ങളെ തകര്‍ത്തോ?
ആഗോളവല്‍കരണം നല്ല ചില ഗുണങ്ങളുമുണ്ടാക്കി. പുതിയൊരു വര്‍ക്കിംഗ് കള്‍ചര്‍ ഉണ്ടാക്കി. മുമ്പില്ലാത്ത തരത്തില്‍ ഡൈല്‍വേഴ്സിഫിക്കേഷന്‍ വന്നു. വലിയ കമ്പനികള്‍ ചെറുകിട കമ്പനികള്‍ക്ക് വര്‍ക്കു കൊടുത്തു പരസ്പര സഹകരണം വളരാനുണഢട അന്തരീക്ഷമുണ്ടായി. ചെറുകിട കമ്പനികള്‍ നശിക്കുമെന്ന വാദം ശരിയല്ലാതായി. ഉദാഹരണം തമിഴ്നാട്ടിലെ വന്‍ കമ്പനികള്‍ വന്‍തോതില്‍ വസ്തുക്കള്‍ വാങ്ങി ചെറുകിട കമ്പനികള്‍ക്കു ചെറിയ പണികള്‍ക്കു കരാര്‍ നല്‍കി. അപ്പോള്‍ ചെറിയ കമ്പനികള്‍ക്ക് അസംസ്കൃത വസ്തുക്കള്‍ വാങ്ങാനുണഢട പരക്കം പാച്ചിലില്ലാതായി. ഇടനിലക്കാരുടെ ചൂഷണം അവര്‍ക്കില്ലാതായി. മാര്‍ക്കറ്റിംഗിന്റെ തലവേദന അര്‍ക്ക് ഒഴിവായി. വന്‍ കമ്പനികള്‍ക്ക് അവര്‍ക്കാവശ്യമുണഢട വസ്തുക്കള്‍ ആവശ്യമുണഢട ഗുണമേന്മയില്‍ ലഭ്യമായി.

സിഡ്ബിയുടെ പ്രവര്‍ത്തനങ്ങളില്‍ ദക്ഷിണേന്ത്യയില്‍ ഏതു സംസ്ഥാനത്താണ് തൃപ്തികരമായി തോന്നുന്നത്?
റീപേയ്മെന്റിന്റെ കാര്യത്തില്‍ ഏറ്റവും മുന്നില്‍നില്‍ക്കുന്നത് തമിഴ്നാടാണ്. സര്‍ക്കാരിന്റെ നയമാണു മുഖ്യകാരണം. അവിടെ സിംഗിള്‍ വിന്‍ഡോ സിസ്റമുണ്ട്. ഉദാരമായ നയമുണ്ട്. ഒരു ഉദാഹരണം പറയാം. ലോണുകള്‍ക്കുണഢട പലിശ കൂട്ടിയപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ സബ്സിഡി കൂട്ടി. തമിഴ്നാടിനു പ്രയോറിറ്റി നിശ്ചയിക്കാനറിയാം. ഓരോ മേഖലയുടെയും പുരോഗതിയും ആവശ്യവും അവര്‍ വിലയിരുത്തുന്നു. അവര്‍ പുതിയൊരു വ്യവസായ സംരംഭം തുടങ്ങുമ്പോള്‍ സിഡ്ബിയുള്‍പ്പെടെ ആ രംഗത്തു സഹകരിക്കാന്‍ തയ്യാറും സാധ്യതയുമുണഢട എല്ലാ വിഭാഗവുമായും കൂടിയാലോചന നടത്തുന്നു. തമിഴ്നാട്ടില്‍ സര്‍ക്കാരുകള്‍ മാറിയാലും നയപരിപാടികളില്‍ കാര്യമായ മാറ്റം വരുന്നില്ല, തുടര്‍ച്ചയുണ്ട്. ഭരണനിര്‍വഹണക്കാരായ ഉദ്യോഗസ്ഥര്‍ മാറിയേക്കാം. പക്ഷേ പരിപാടികള്‍ തുടരും. ഇത് വ്യവസായാന്തരീക്ഷത്തിനു കൂടുതല്‍ സഹായകമാകുന്നു. കേരളത്തില്‍ പക്ഷേ അങ്ങനെയല്ല. അവിടെ രാഷ്ട്രീയം ഭരണത്തെ ഭരിക്കുന്നു. കേരളത്തിനും സര്‍ക്കാരിനും ഇന്‍വസ്റുമെന്റിലാണ് താല്‍പര്യം, എന്റര്‍പ്രണര്‍ഷിപ്പില്ല. താല്‍കാലിക നേട്ടങ്ങള്‍ക്കു പിന്നാലേയാണ്. കേരളത്തില്‍ എത്രയെത്ര വ്യവസായ പാര്‍ക്കുകള്‍ തുടങ്ങി. പക്ഷേ അവയുടെ ഇന്നത്തെ സ്ഥിതി നോക്കുക. എത്രയെണ്ണത്തിന്റെ കാര്യത്തില്‍ തുടര്‍നടപടികള്‍ ഉണ്ട്.

കേരളത്തിലെ സ്ഥിതി എങ്ങനെയാണ്. തൊഴില്‍ സമരവും മറ്റും പുരോഗതിക്കു തടസമാണോ?
കേരളത്തില്‍ സര്‍ക്കാരിനു മാത്രമല്ല വ്യക്തികള്‍ക്കും അടിയന്തിര നേട്ടം മാത്രമാണു മുഖ്യം. ഈ മനസ്ഥിതി മാറണം. ആന്ധ്രയിലോ തമിഴ്നാട്ടിലോ പോയി നോക്കണം. അവിടത്തെ ജനങ്ങള്‍ക്കുമുണ്ട് ചില താല്‍പര്യങ്ങള്‍. അവര്‍ക്ക് സ്വയം നേട്ടമുണ്ടാകണം, രാജ്യത്തിനു നേട്ടമുണ്ടാകണം എന്ന സങ്കല്‍പ്പമുണ്ട്. കേരളത്തില്‍ പല വ്യക്തികളും വ്യവസായ സംരംഭം തുടങ്ങുന്നത് സബ്സിഡി ഇനത്തില്‍ എത്ര കൈക്കലാക്കാമെന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ്. അങ്ങനെ തുടങ്ങുന്ന കമ്പനി നഷ്ടത്തിലാകുമ്പോള്‍ പിന്നെ സിക്ക് യൂണിറ്റായി പ്രഖ്യാപിച്ച് ആ വഴിക്കു വല്ല നേട്ടവും ഉണ്ടാക്കാമോ എന്നുനോക്കും.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ താരതമ്യം ചെയ്താല്‍ എങ്ങനെയുണ്ടാകും?
കര്‍ണാടകത്തിലെ വര്‍ക്ക് കള്‍ചറും വ്യത്യസ്തമാണ്. ഇന്ന് വലിയ സ്ഥാപനമായി മാറിയ ഇന്‍ഫോസിസ് തുടങ്ങിയത് സിഡ്ബിയുടെ ലോണ്‍ വാങ്ങിയാണ്. കര്‍ണാടക ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ ധനസഹായത്തില്‍. ഇന്ന് ആ സ്ഥാപനം അങ്ങനെയായത് അതിന്റെ സ്ഥാപകന്റെയും അവിടത്തെ സര്‍ക്കാരിന്റെയും കാഴ്ചപ്പാടും നയവും മൂലമാണ്. സര്‍ക്കാരുകള്‍ക്കും വ്യക്തികള്‍ക്കും മനസും നിലപാടും മാറണം.

കേരളത്തെക്കുറിച്ചു കൂടുതല്‍ പറഞ്ഞാല്‍?
കേരളത്തിലെ പ്രശ്നം തൊഴിലാളിപ്രശ്നവും തൊഴില്‍ സമരവും മാത്രമല്ല. അതൊക്കെ ഒരു പരിധിവരെ മറികടക്കാവുന്ന കാര്യങ്ങളാണ്. മാത്രമല്ല തൊഴിലാളി മൌലികവാദം കുറേയേറെ മാറിയിട്ടുമുണ്ട്. കേരളം ഈ സമയം കൂടുതല്‍ ശ്രദ്ധയും താല്‍പര്യവും കാണിക്കേണ്ട സമയമാണ്. കാരണം കര്‍ണടകത്തില്‍ വ്യവസായ വികസനം, പ്രത്യേകിച്ച് ഐടി വ്യവസായം, ബാംഗ്ളൂര്‍ കേന്ദ്രീകരിച്ചാണ്. അതിന് ഇന്ന് ഒരുതരം സാച്ചുറേഷന്‍ ആയി. അവിടെ റൂറല്‍ മേഖലകളിലേക്ക് വ്യവസായികളുടെ ശ്രദ്ധ മാറിക്കൊണ്ടിരിക്കുകയാണ്. ആന്ധ്രയില്‍ ഹൈദ്രാബാദില്‍ മാത്രമാണ് ഈ രംഗത്ത് നിക്ഷേപകരുടെയും സംരംഭകരുടെയും കണ്ണുപതിഞ്ഞിട്ടുണഢടത്. തമിഴ്നാട്ടിലും കേരളത്തിലുമാണ് ഇനി വികസന സാധ്യത ഏറെ. തമിഴ്നാ
ട്ടിലെ ചെറുചെറു വീടുകള്‍ കേന്ദ്രീകരിച്ചു നടക്കുന്ന ചെറുകിട വ്യവസായ ഉല്‍പ്പാദന പദ്ധതി ഏറ്റവും വിജയകരമാക്കാന്‍ പറ്റുന്ന മറ്റൊരു സംസ്ഥാനം കേരളമാണ്. തമിഴ്നാട്ടില്‍ ഐടിരംഗത്തും മറ്റ് ഉല്‍പ്പാദന മേഖലയിലും വന്‍ പദ്ധതികള്‍ വന്നുതുടങ്ങി. നോക്കിയ, ബിഎംഡബ്ള്യൂ, ടാറ്റാ തുടങ്ങിയവ വരുന്നു.

കേരളത്തിലും ഇതൊക്കെ നിയമമായും സംവിധാനമായും നടപ്പിലില്ലേ?
കേരളത്തിലും സിംഗിള്‍ വിന്‍ഡോ സിസ്റം ഉണ്ട്. പക്ഷേ പേരിനു മാത്രം. അവിടെ ഒട്ടേറെ നൂലാമാലകളാണ്. സര്‍ക്കാരിന്റെ മനസുമാറണം. പലതും ജനപ്രിയ പദ്ധതികളും പരിപാടികളുമാണ്. കൂടുതല്‍ റിയലിസ്റിക്കായി കാര്യങ്ങള്‍ വിലയിരുത്തുകയും നടപ്പാക്കുകയും വേണം. എങ്കിലേ കേരളത്തിന്റെ പുരോഗതിക്കു സാധ്യത കൂടൂ.
കാവാലം ശശികുമാര്‍

അടിക്കുറിപ്പ്: ജനനം- 1956, ആലപ്പുഴയിലെ കാവാലത്ത്.
പദവികള്‍: ആര്‍. ബി. ഐ കേരള മാനേജര്‍, സിഡ്ബി മാനേജര്‍, കേരള വ്യവസായ വികസന കോര്‍പ്പറേഷന്‍ ഉപദേശക സമിതിയംഗം, സതേണ്‍ സോണല്‍ ജനറല്‍ മാനേജര്‍, സിഡ്ബി ഇപ്പോള്‍ കെ എഫ് സി ഡപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍
January 12, 2011

No comments:

Post a Comment