Wednesday, September 15, 2010

യാത്രകളും മടുക്കുന്നു


യാത്ര എന്നും രസമാണ്
ഒരു സത്യം -എത്ര വളര്‍ന്നാലും
യാത്രകള്‍ക്ക് വയസാകില്ല
ദേഹം തളര്‍ന്നാലും ഒരു യാത്രക്ക്
മനസ് തളരില്ല
അല്ലെങ്കില്‍ത്തന്നെ മനസാലെ നാം
എത്രയെത്ര യാത്രകളാണ് ചെയ്യുന്നത്


കുഞ്ഞുന്നാളില്‍.......
യാത്രാവേളകളില്‍
വണ്ടിയുടെ ജാലക സീറ്റ് കിട്ടാഞ്ഞാല്‍
സങ്കടമായിരുന്നു
കരഞ്ഞിട്ടുന്റ്റ്
പിന്നെ ആരെങ്കിലും
സീറ്റ് ഒഴിഞ്ഞു തരുമ്പോള്‍
കളിയാക്കിയാലും
മനസിന്റെ ആഹ്ലാദത്തില്‍
അതൊന്നും കേള്‍ക്കുമായിരുന്നില്ല


വലുതായപ്പോള്‍........
ആകാശ യാത്രകള്‍ ഏറെ
കടല്‍ കടക്കേന്റെങ്കില്‍ ,
ധൃതി പിടിച്ചു പോകേന്റെങ്കില്‍
ട്രെയിനിനെ ആശ്രയിക്കും
(അപ്പോളും ജനാല സീറ്റിനു പ്രത്യേകം എഴുതിക്കൊടുക്കും )
പക്ഷെ റോഡു യാത്രയാണിഷ്ടം
അതും സ്വയം ഡ്രൈവ് ചെയ്യാതെ-
അപ്പോള്‍ കാഴ്ചകള്‍ കാണാം

വയസായപ്പോള്‍ ........
യാത്രകള്‍ കുറവാണ്
ജനാല സീറ്റില്‍ ഇരുന്നുള്ള
യാത്രകള്‍ പ്രത്യേകിച്ചും
ഒഴിവാക്കുന്നതാണ് പലപ്പോഴും
കാരണം ,
എതിര്‍ നോട്ടങ്ങ്ങ്ങള്‍ തന്നെ
വന്റിയിലായാലും റോഡിലായാലും
ആളുകള്‍ നോക്കുന്നത് വയസനെ
പുച്ഛം പുരട്ടിയാണ്

ഇനി ഒരി രഹസ്യം -
(കൊച്ചിയിലെ പെണ്ണുങ്ങള്‍
കണ്ണിലേക്കു നോക്കുമെന്ന്
ഒരു കൌമാരക്കാരന്‍ പറഞ്ഞു
ഇങ്ങനെ നോക്കുന്ന പെണ്ണുങ്ങള്‍
മറ്റൊരു നഗരത്തിലും ഇല്ലത്രെ
അവന്‍ തന്നെ പക്ഷെ
എതിര്‍ പക്ഷവും പറഞ്ഞു
കൊച്ചി നിരത്തില്‍ കാണുന്ന പെണ്ണുങ്ങള്‍
മിക്കതും മറ്റു നാടുകളില്‍നിന്നു വന്നവരാണെന്ന് .
പക്ഷെ ഞാന്‍ പെണ്ണുങ്ങളുടെ കാര്യത്തില്‍
കവി അയ്യപ്പ പണിക്കര്‍ക്ക് ഒപ്പമാണ്
ഓര്‍മയില്ലേ ആ വരികള്‍
"വാരിയെല്ലില്‍ തീര്‍ത്ത മാരിവില്ല് " )

എന്റെ പ്രശ്നം അവരുടെ നോട്ടമല്ല
ഇടക്കിടെ അറവുമാടുകളെ കയറ്റിയ
വണ്ടികള്‍ പോകും
കോഴികളെ കുടുക്കിലാക്കിയവയും
മാടുകള്‍ നോട്ടം ഏറിയും
അത് എന്റെ കണ്ണില്‍ കൊള്ളുമ്പോള്‍
അത് നോട്ടമല്ല
എന്റെ കണ്ണില്‍
നെഞ്ചില്‍
ഹൃദയത്തില്‍
ബോധത്തില്‍
മനസാക്ഷിയില്‍
കൊള്ളുന്ന മൂര്‍ച്ചകളാണ്
സൂചിമുനക്കൊമ്പുകളാണ്
എനിക്ക് യാത്രകളും
മടുത്തു തുടങ്ങുന്നു.....