ദേവിമാര്‍ കുളിച്ച കുളം
പിന്നിൽ കാണുന്നില്ലെ ഒരു കുളം... അമ്പലക്കുള മാണു...ഞങ്ങടെ നാട്ടിലെ ഭഗവതിയുടെ കുളം... പള്ളിയറക്കാവു ദേവിയുടെ കുളം...എങ്ങും കായ ലും പാടവും തോടും പുഴകളും കുളങ്ങളും നിറ ഞ്ഞ ഞങ്ങടെ നാട്ടിൽ കുളം ഞങ്ങൾക്കൊരു വലിയ കാഴ്ചയൊന്നുമല്ല... അമ്പലത്തിന്; അല്ല അമ്പല ങ്ങൾക്കു ചുറ്റുമായി അഞ്ചു വലിയ കുളങ്ങളുണ്ട്... അവയ്ക്കെല്ലാം പല പ്രത്യേകതകളും...
പക്ഷെ ഇന്നിപ്പോൾ കാണുന്ന കുളമല്ല അന്നത്തേത്.... ഇപ്പോൾ കാണുന്ന ടാറിട്ട റോഡുകൊണ്ടു നാടു കണ്ണെ ഴുതിയിരുന്നില്ല അന്നെല്ലാം ...ഇരു പുറവും കദളി പ്പൂക്കൾ വിരിഞ്ഞു നിൽക്കുന്ന പഴയ നാട്ടുവഴി.... രണ്ടു പേർക്കു നടന്നു പോകാം...വഴിയരികിൽ വേന ൽ പച്ചകളെന്നു വിളിക്കുന്ന നല്ല ആസ്വാദ്യമായ ഗന്ധ മുള്ള ചെളിയും മണലും കലർന്ന വഴി... തോട്ടു വക്കിൽ വേഴംകോലെന്നോ..വേഷം കോലെന്നോ വിളിച്ചിരുന്ന മുളവർഗത്തിൽ പെട്ട ചെടി... .ഇടയ് ക്കിടയ്ക്ക് ചൊറിയിക്കുന്ന നായ്കുരണച്ചെടി...കുള വക്കത്തെ വലിയ ആൽ മരം...
എന്റെ വീട്ടിൽനിന്നു വിളിച്ചാൽ വിളി കേൾക്കാം അമ്പലത്തിൽ ...പക്ഷെ അന്നു രണ്ടു പാലം കടന്നു വേണമായിരുന്നു അമ്പലത്തിലെത്താൻ...ഒറ്റയ്ക്കു പോകുക അപൂർവമായിരുന്നു... സ്കൂളിൽ പോയി ത്തുടങ്ങിയ കാലത്തും... പൂജ കഴിഞ്ഞു നട അടച്ചാൽ അമ്പലം വഴി പ്പോകുവാൻ ഭയമായിരുന്നു.. അനുഗ്ര ഹിക്കുന്ന ദേവിയുടെ നിഗ്രഹ കഥകളാണ് അധിക വും കേട്ടിരിക്കുന്നത്, അതുകൊണ്ടുതന്നെയാണ് പേടിയും.....
കുളത്തിന്റെ കഥ പറയാം. അമ്പലത്തിലെ ശാന്തി ക്കാര്‍ക്കു കുളിക്കാന്‍ വേറേ കുളമുണ്ട്. അവിടെ നാട്ടുകാര്‍ ആരും കാലോ കയ്യോ പോലും കഴുകില്ലാ യിരുന്നു. ഇവിടെ ഈ കുളത്തില്‍ നാട്ടുകാര്‍ക്കു കുളി ക്കാനനുവാദം ഉണ്ടായിരുന്നു. സ്ത്രീകള്‍ക്കു കുളിച്ച് ഈറന്‍ മാറാന്‍ ഒരു കുളിപ്പുരയും. (കുട്ടിക്കാലത്തു മുതിര്‍വര്‍ ചൂളം വിളിച്ചും ചൂണ്ടയിട്ടും നാട്ടുതോ ടിന്റെ വക്കത്തും കുളപ്പുരയുടെ പരിസരത്തും ഒക്കെ നടന്നിരുന്നതിന്റെ പൊരുള്‍ പിന്നെ എത്ര വളര്‍പ്പോളാണ് മനസിലായതെന്നോ....) കുളപ്പുരയു ടെ ഒരു വശത്തെ ഓടും പലകകൊണ്ടുള്ള മറയും പല ദിവസങ്ങളിലും തകര്‍ക്കപ്പെട്ടിരുന്നതും ഈ നാടന്‍ പൂവാലന്‍മാരുടെ വിക്രിയകളായിരുത്രേ.... അതൊക്കെ മനസിലാക്കുന്നതിനു മുമ്പാണ് ഈ കഥ.
അമ്പലത്തിന്റെ കഥയും ദേവിയുടെ വിലാസങ്ങളു മൊക്കെ പറയാന്‍ നാട്ടിന്‍ പുറങ്ങളില്‍ പഴമക്കാര്‍ ക്ക് ആയിരം നാവാണ്. മുത്തശ്ശിമാര്‍ക്കാണെങ്കില്‍ ഭാവനകൊണ്ട് അമ്മാനമാട്ടമാണു വിനോദം. പാറു വമ്മുമ്മ പറഞ്ഞ കഥ ഇങ്ങനെയാണല്ലാ എന്നു പറ ഞ്ഞാല്‍ പിന്നെ തങ്കയമ്മൂമ്മയ്ക്ക് അതിനേക്കാള്‍ ഡോസുകൂടിയ ഒരെണ്ണം പറഞ്ഞില്ലങ്കില്‍ ശരിയാ കില്ല. അങ്ങനെ കഥകളിലൂടെ അത്ഭുതവും വിസ്മ യവും ഉള്ളുകിടുങ്ങുന്ന ഭയവുമായി കഴിയുന്ന ഒരു ദിവസമാണ് വേലു സ്വാമി ആ കഥ പറഞ്ഞത്......
" അതു രാത്രിയിലല്ല, നട്ടുച്ചക്ക്, ശീവേലി കഴിഞ്ഞു.. നട്ടുച്ചയെന്നാല്‍ നട്ടുച്ച. എന്റെ നിഴല്‍ എനി ക്കു തന്നെ കാണാന്‍ വയ്യ. ഞാന്‍ അമ്പല മതിലിന്റെ കിഴക്കേ തലയ്ക്കല്‍ എത്തി... വഴിയിലെങ്ങും ആരു മില്ല.... എനിക്കൊരുഭയം... ഞാനാണെങ്കില്‍ എന്നും കൊണ്ടുനടക്കുന്ന ചെറിയ പേനാക്കത്തി എടുത്തിട്ടുമില്ല. അമ്പലത്തിന്റെ വശത്തേക്കൊ ന്നു പാളി നോക്കി... അനക്കമില്ല.... ആലില പോലും അനങ്ങുന്നില്ല...കൊടിമരത്തിലെ കൊടിക്കയര്‍ ഇള കുന്നുണ്ട്. ഞാന്‍ മുന്നോട്ടു തന്നെ നടന്നു... ചെറിയ മണിയൊച്ച... അതു കൂട്ടമണിയായി... എനിക്കു വിയര്‍ത്തു... ഭയം തോന്നി.... ഓടാന്‍ വയ്യ... നട ക്കാനും വയ്യ... ഒരു വിധം മുന്നോട്ടു പോയി... കണ്ണില്‍ ഇരുട്ട്... മതിലിന്റെ പടിഞ്ഞാറേ അറ്റമെ ത്തി...കുളത്തില്‍ എന്തോ അനക്കം...സമാധാ നമായി... ആരോ ഉണ്ടല്ലാ.... ഞാന്‍ അങ്ങോട്ടു പാളി നോക്കി... കുളത്തില്‍ വെള്ളമനങ്ങുന്നു .. പക്ഷേ ആരും വെള്ളത്തിലില്ല... ഞാന്‍ പിന്നെയും നോക്കി... "
"ദേവീ.....നോക്കിക്കേ...എന്റെ മേല്‍മുഴുവന്‍ കുളിരുകണ്ടോ.... (വേലൂ സ്വാമി ഒന്ന് നിര്‍ത്തി .. കുളിര് കാണിച്ചു തന്നു.. രോമങ്ങള്‍ എഴുന്നേറ്റു നില്‍ക്കുന്നു ... രോമ കൂപങ്ങള്‍ വസൂരിത്തുടിപ്പ് പോലെ ...
" ഞാന്‍ എന്താ കണ്ടത്.....????"
ഉരുണ്ട കണ്ണും കുറുകിയ ശരീരവും വലിഞ്ഞു മുറു കിയ ഞരമ്പുകളും ഉള്ള വേലു സ്വാമി എന്നും കഴു ത്തില്‍ കാണാറുള്ള തുളസി മാലയില്‍ പിടിച്ചു കൊണ്ടു തൊഴുതു നിന്നു പ്രാര്‍ത്ഥിക്കുന്നു.... ഞ ങ്ങള്‍ കുട്ടികള്‍ക്കു പരിഭ്രാന്തിയായി.... ഞങ്ങള്‍ മൂവരും കൈകള്‍ കോര്‍ത്തു പിടിച്ചു... സ്വാമി എന്തായിരിക്കും പറയാന്‍ പോകുത്....
സ്വാമി കണ്ണു തുറന്നു .... "ഞാനെന്താ കണ്ടതെന്ന റിയാമോ.... കുളപ്പുരയില്‍ ഓടിനു മുകളില്‍ ചുവന്ന പട്ട്... ആഭരണങ്ങള്‍.... ഒരു സ്ത്രീ കുളപ്പടിയി ലിരുന്നു തലമുടി കോത്തുന്നു ... നീണ്ട മുടി... കൈ കൊണ്ടു വിടര്‍ത്തുകയാണ്....മഞ്ഞള്‍ പോലെ ശരീ രം... ഞാന്‍ ഒന്നു നോക്കി നിന്നു.. എനിക്ക് എന്താണു ചെയ്യേണ്ടതെറിയാതെ പോയി..അപ്പോള്‍ പൊയ്ക്കോ എന്നു കൈ പൊക്കി എന്നോട് ആജ്ഞാപിച്ചു... ഞാന്‍ തിരിഞ്ഞു നോക്കാതെ പാഞ്ഞു.... അന്ധാളിച്ചു നിന്ന ഞങ്ങളോടു പറഞ്ഞു... ഇനി നിങ്ങളെങ്ങാനും ആ സമയത്തു പോയാല്‍ അങ്ങനെ എന്തെങ്കിലും കണ്ടാല്‍ നോക്കരുതേ... ഓടിക്കോണം...."
കുളപ്പുര അങ്ങനെ ഒരു ഭയപ്പുരയായി ഞങ്ങളില്‍ നില്‍ക്കവേയാണ് ഗോപാലന്‍ തന്റെ കഥ പറഞ്ഞ ത്... അയാള്‍ ദേവിയെ കണ്ടത് അത്താഴപ്പൂജ കഴി ഞ്ഞ ഒരു ദിവസമാണത്രേ... അപ്പോഴും ദേവി കുളി ക്കുകയായിരുന്നു .... ദേവി കുളിക്കുന്ന ഈ കുളത്തി ല്‍ ഉണ്ടായിരുന്ന കുളപ്പുര ഇന്നില്ല. ഉത്സവകാലത്ത് വേലകളിയുടെ കുളത്തില്‍ വേല നടക്കുന്നതു കാണു മ്പോള്‍ അന്നും ഇന്നും ഈ കുളത്തിന്റെ സൌന്ദര്യം ആസ്വദിക്കുക ഒരു സുഖമാണ്.
ഒരു കാലത്ത് താമര പൂത്തു നില്‍ക്കുന്നത് ഒരു സുന്ദ ര കാഴ്ചയായിരുന്നു. കുട്ടിയായിരിക്കുമ്പോള്‍ ഞാന്‍ കണ്ട് കയ്യടിച്ചിരു ഒരു കാഴ്ചയാണ് നല്ല വേനല്‍ ചൂടില്‍ കുളത്തിനു നടുവിലെ ഒരു കല്‍തൂണില്‍ ഒരു ആമക്കുഞ്ഞ് കയറിയിരുന്നു വെയിലു കായുന്നത്. പതിറ്റാണ്ടുകള്‍ക്കു ശേഷം അതേ കാഴ്ച എന്റെ മകന്‍ കണ്ടതായി പറഞ്ഞു.... കുളത്തില്‍ കുളിക്കു ദേവിയെ കണ്ടില്ല... പക്ഷേ കുറേ കാലം കഴിഞ്ഞു കേട്ട ഒരു കഥയില്‍ നാട്ടിലെ ഒരു സ്ത്രീ അസമയങ്ങളില്‍ അമ്പലക്കുളത്തില്‍ കുളിക്കാന്‍ പോകുമായിരുന്നുവെന്നും പറഞ്ഞു കേട്ടു.... ഏറെ ദുരൂഹതകള്‍ക്കിടെ ആയുവതി നാട്ടില്‍ നിന്നും അപ്രത്യക്ഷയായി.... ഏതോ രഹസ്യ ചികി ത്സയ്ക്കായി വീട്ടുകാര്‍ എങ്ങോട്ടോ കൊണ്ടു പോയ താണ്... ആ ....ദേവിയും വേലു സ്വാമിയും ഗോപാല നും മറ്റും കണ്ട ദേവിയും ഓയിരുന്നോ.... എനിക്കി ന്നും അതൊരു ദുരൂഹതയാണ്.....
പിന്നിൽ കാണുന്നില്ലെ ഒരു കുളം... അമ്പലക്കുള മാണു...ഞങ്ങടെ നാട്ടിലെ ഭഗവതിയുടെ കുളം... പള്ളിയറക്കാവു ദേവിയുടെ കുളം...എങ്ങും കായ ലും പാടവും തോടും പുഴകളും കുളങ്ങളും നിറ ഞ്ഞ ഞങ്ങടെ നാട്ടിൽ കുളം ഞങ്ങൾക്കൊരു വലിയ കാഴ്ചയൊന്നുമല്ല... അമ്പലത്തിന്; അല്ല അമ്പല ങ്ങൾക്കു ചുറ്റുമായി അഞ്ചു വലിയ കുളങ്ങളുണ്ട്... അവയ്ക്കെല്ലാം പല പ്രത്യേകതകളും...
പക്ഷെ ഇന്നിപ്പോൾ കാണുന്ന കുളമല്ല അന്നത്തേത്.... ഇപ്പോൾ കാണുന്ന ടാറിട്ട റോഡുകൊണ്ടു നാടു കണ്ണെ ഴുതിയിരുന്നില്ല അന്നെല്ലാം ...ഇരു പുറവും കദളി പ്പൂക്കൾ വിരിഞ്ഞു നിൽക്കുന്ന പഴയ നാട്ടുവഴി.... രണ്ടു പേർക്കു നടന്നു പോകാം...വഴിയരികിൽ വേന ൽ പച്ചകളെന്നു വിളിക്കുന്ന നല്ല ആസ്വാദ്യമായ ഗന്ധ മുള്ള ചെളിയും മണലും കലർന്ന വഴി... തോട്ടു വക്കിൽ വേഴംകോലെന്നോ..വേഷം കോലെന്നോ വിളിച്ചിരുന്ന മുളവർഗത്തിൽ പെട്ട ചെടി... .ഇടയ് ക്കിടയ്ക്ക് ചൊറിയിക്കുന്ന നായ്കുരണച്ചെടി...കുള വക്കത്തെ വലിയ ആൽ മരം...
എന്റെ വീട്ടിൽനിന്നു വിളിച്ചാൽ വിളി കേൾക്കാം അമ്പലത്തിൽ ...പക്ഷെ അന്നു രണ്ടു പാലം കടന്നു വേണമായിരുന്നു അമ്പലത്തിലെത്താൻ...ഒറ്റയ്ക്കു പോകുക അപൂർവമായിരുന്നു... സ്കൂളിൽ പോയി ത്തുടങ്ങിയ കാലത്തും... പൂജ കഴിഞ്ഞു നട അടച്ചാൽ അമ്പലം വഴി പ്പോകുവാൻ ഭയമായിരുന്നു.. അനുഗ്ര ഹിക്കുന്ന ദേവിയുടെ നിഗ്രഹ കഥകളാണ് അധിക വും കേട്ടിരിക്കുന്നത്, അതുകൊണ്ടുതന്നെയാണ് പേടിയും.....
കുളത്തിന്റെ കഥ പറയാം. അമ്പലത്തിലെ ശാന്തി ക്കാര്‍ക്കു കുളിക്കാന്‍ വേറേ കുളമുണ്ട്. അവിടെ നാട്ടുകാര്‍ ആരും കാലോ കയ്യോ പോലും കഴുകില്ലാ യിരുന്നു. ഇവിടെ ഈ കുളത്തില്‍ നാട്ടുകാര്‍ക്കു കുളി ക്കാനനുവാദം ഉണ്ടായിരുന്നു. സ്ത്രീകള്‍ക്കു കുളിച്ച് ഈറന്‍ മാറാന്‍ ഒരു കുളിപ്പുരയും. (കുട്ടിക്കാലത്തു മുതിര്‍വര്‍ ചൂളം വിളിച്ചും ചൂണ്ടയിട്ടും നാട്ടുതോ ടിന്റെ വക്കത്തും കുളപ്പുരയുടെ പരിസരത്തും ഒക്കെ നടന്നിരുന്നതിന്റെ പൊരുള്‍ പിന്നെ എത്ര വളര്‍പ്പോളാണ് മനസിലായതെന്നോ....) കുളപ്പുരയു ടെ ഒരു വശത്തെ ഓടും പലകകൊണ്ടുള്ള മറയും പല ദിവസങ്ങളിലും തകര്‍ക്കപ്പെട്ടിരുന്നതും ഈ നാടന്‍ പൂവാലന്‍മാരുടെ വിക്രിയകളായിരുത്രേ.... അതൊക്കെ മനസിലാക്കുന്നതിനു മുമ്പാണ് ഈ കഥ.
അമ്പലത്തിന്റെ കഥയും ദേവിയുടെ വിലാസങ്ങളു മൊക്കെ പറയാന്‍ നാട്ടിന്‍ പുറങ്ങളില്‍ പഴമക്കാര്‍ ക്ക് ആയിരം നാവാണ്. മുത്തശ്ശിമാര്‍ക്കാണെങ്കില്‍ ഭാവനകൊണ്ട് അമ്മാനമാട്ടമാണു വിനോദം. പാറു വമ്മുമ്മ പറഞ്ഞ കഥ ഇങ്ങനെയാണല്ലാ എന്നു പറ ഞ്ഞാല്‍ പിന്നെ തങ്കയമ്മൂമ്മയ്ക്ക് അതിനേക്കാള്‍ ഡോസുകൂടിയ ഒരെണ്ണം പറഞ്ഞില്ലങ്കില്‍ ശരിയാ കില്ല. അങ്ങനെ കഥകളിലൂടെ അത്ഭുതവും വിസ്മ യവും ഉള്ളുകിടുങ്ങുന്ന ഭയവുമായി കഴിയുന്ന ഒരു ദിവസമാണ് വേലു സ്വാമി ആ കഥ പറഞ്ഞത്......
" അതു രാത്രിയിലല്ല, നട്ടുച്ചക്ക്, ശീവേലി കഴിഞ്ഞു.. നട്ടുച്ചയെന്നാല്‍ നട്ടുച്ച. എന്റെ നിഴല്‍ എനി ക്കു തന്നെ കാണാന്‍ വയ്യ. ഞാന്‍ അമ്പല മതിലിന്റെ കിഴക്കേ തലയ്ക്കല്‍ എത്തി... വഴിയിലെങ്ങും ആരു മില്ല.... എനിക്കൊരുഭയം... ഞാനാണെങ്കില്‍ എന്നും കൊണ്ടുനടക്കുന്ന ചെറിയ പേനാക്കത്തി എടുത്തിട്ടുമില്ല. അമ്പലത്തിന്റെ വശത്തേക്കൊ ന്നു പാളി നോക്കി... അനക്കമില്ല.... ആലില പോലും അനങ്ങുന്നില്ല...കൊടിമരത്തിലെ കൊടിക്കയര്‍ ഇള കുന്നുണ്ട്. ഞാന്‍ മുന്നോട്ടു തന്നെ നടന്നു... ചെറിയ മണിയൊച്ച... അതു കൂട്ടമണിയായി... എനിക്കു വിയര്‍ത്തു... ഭയം തോന്നി.... ഓടാന്‍ വയ്യ... നട ക്കാനും വയ്യ... ഒരു വിധം മുന്നോട്ടു പോയി... കണ്ണില്‍ ഇരുട്ട്... മതിലിന്റെ പടിഞ്ഞാറേ അറ്റമെ ത്തി...കുളത്തില്‍ എന്തോ അനക്കം...സമാധാ നമായി... ആരോ ഉണ്ടല്ലാ.... ഞാന്‍ അങ്ങോട്ടു പാളി നോക്കി... കുളത്തില്‍ വെള്ളമനങ്ങുന്നു .. പക്ഷേ ആരും വെള്ളത്തിലില്ല... ഞാന്‍ പിന്നെയും നോക്കി... "
"ദേവീ.....നോക്കിക്കേ...എന്റെ മേല്‍മുഴുവന്‍ കുളിരുകണ്ടോ.... (വേലൂ സ്വാമി ഒന്ന് നിര്‍ത്തി .. കുളിര് കാണിച്ചു തന്നു.. രോമങ്ങള്‍ എഴുന്നേറ്റു നില്‍ക്കുന്നു ... രോമ കൂപങ്ങള്‍ വസൂരിത്തുടിപ്പ് പോലെ ...
" ഞാന്‍ എന്താ കണ്ടത്.....????"
ഉരുണ്ട കണ്ണും കുറുകിയ ശരീരവും വലിഞ്ഞു മുറു കിയ ഞരമ്പുകളും ഉള്ള വേലു സ്വാമി എന്നും കഴു ത്തില്‍ കാണാറുള്ള തുളസി മാലയില്‍ പിടിച്ചു കൊണ്ടു തൊഴുതു നിന്നു പ്രാര്‍ത്ഥിക്കുന്നു.... ഞ ങ്ങള്‍ കുട്ടികള്‍ക്കു പരിഭ്രാന്തിയായി.... ഞങ്ങള്‍ മൂവരും കൈകള്‍ കോര്‍ത്തു പിടിച്ചു... സ്വാമി എന്തായിരിക്കും പറയാന്‍ പോകുത്....
സ്വാമി കണ്ണു തുറന്നു .... "ഞാനെന്താ കണ്ടതെന്ന റിയാമോ.... കുളപ്പുരയില്‍ ഓടിനു മുകളില്‍ ചുവന്ന പട്ട്... ആഭരണങ്ങള്‍.... ഒരു സ്ത്രീ കുളപ്പടിയി ലിരുന്നു തലമുടി കോത്തുന്നു ... നീണ്ട മുടി... കൈ കൊണ്ടു വിടര്‍ത്തുകയാണ്....മഞ്ഞള്‍ പോലെ ശരീ രം... ഞാന്‍ ഒന്നു നോക്കി നിന്നു.. എനിക്ക് എന്താണു ചെയ്യേണ്ടതെറിയാതെ പോയി..അപ്പോള്‍ പൊയ്ക്കോ എന്നു കൈ പൊക്കി എന്നോട് ആജ്ഞാപിച്ചു... ഞാന്‍ തിരിഞ്ഞു നോക്കാതെ പാഞ്ഞു.... അന്ധാളിച്ചു നിന്ന ഞങ്ങളോടു പറഞ്ഞു... ഇനി നിങ്ങളെങ്ങാനും ആ സമയത്തു പോയാല്‍ അങ്ങനെ എന്തെങ്കിലും കണ്ടാല്‍ നോക്കരുതേ... ഓടിക്കോണം...."
കുളപ്പുര അങ്ങനെ ഒരു ഭയപ്പുരയായി ഞങ്ങളില്‍ നില്‍ക്കവേയാണ് ഗോപാലന്‍ തന്റെ കഥ പറഞ്ഞ ത്... അയാള്‍ ദേവിയെ കണ്ടത് അത്താഴപ്പൂജ കഴി ഞ്ഞ ഒരു ദിവസമാണത്രേ... അപ്പോഴും ദേവി കുളി ക്കുകയായിരുന്നു .... ദേവി കുളിക്കുന്ന ഈ കുളത്തി ല്‍ ഉണ്ടായിരുന്ന കുളപ്പുര ഇന്നില്ല. ഉത്സവകാലത്ത് വേലകളിയുടെ കുളത്തില്‍ വേല നടക്കുന്നതു കാണു മ്പോള്‍ അന്നും ഇന്നും ഈ കുളത്തിന്റെ സൌന്ദര്യം ആസ്വദിക്കുക ഒരു സുഖമാണ്.
ഒരു കാലത്ത് താമര പൂത്തു നില്‍ക്കുന്നത് ഒരു സുന്ദ ര കാഴ്ചയായിരുന്നു. കുട്ടിയായിരിക്കുമ്പോള്‍ ഞാന്‍ കണ്ട് കയ്യടിച്ചിരു ഒരു കാഴ്ചയാണ് നല്ല വേനല്‍ ചൂടില്‍ കുളത്തിനു നടുവിലെ ഒരു കല്‍തൂണില്‍ ഒരു ആമക്കുഞ്ഞ് കയറിയിരുന്നു വെയിലു കായുന്നത്. പതിറ്റാണ്ടുകള്‍ക്കു ശേഷം അതേ കാഴ്ച എന്റെ മകന്‍ കണ്ടതായി പറഞ്ഞു.... കുളത്തില്‍ കുളിക്കു ദേവിയെ കണ്ടില്ല... പക്ഷേ കുറേ കാലം കഴിഞ്ഞു കേട്ട ഒരു കഥയില്‍ നാട്ടിലെ ഒരു സ്ത്രീ അസമയങ്ങളില്‍ അമ്പലക്കുളത്തില്‍ കുളിക്കാന്‍ പോകുമായിരുന്നുവെന്നും പറഞ്ഞു കേട്ടു.... ഏറെ ദുരൂഹതകള്‍ക്കിടെ ആയുവതി നാട്ടില്‍ നിന്നും അപ്രത്യക്ഷയായി.... ഏതോ രഹസ്യ ചികി ത്സയ്ക്കായി വീട്ടുകാര്‍ എങ്ങോട്ടോ കൊണ്ടു പോയ താണ്... ആ ....ദേവിയും വേലു സ്വാമിയും ഗോപാല നും മറ്റും കണ്ട ദേവിയും ഓയിരുന്നോ.... എനിക്കി ന്നും അതൊരു ദുരൂഹതയാണ്.....