Friday, February 17, 2012

പരിസ്ഥിതി: കവിതയുടെ കാലം കഴിഞ്ഞു

അഭിമുഖം

പരിസ്ഥിതി: കവിതയുടെ കാലം കഴിഞ്ഞു 

പരിസ്ഥിതി സംരക്ഷണം കേരളത്തില്‍ പുതിയൊരു ഘട്ടത്തിലേക്കു കടക്കാന്‍ സമയമായി. വൃക്ഷം നടുന്നതും സംരക്ഷിക്കുന്നതുമായ പ്രവര്‍ത്തനങ്ങളുടെ കാലം കഴിഞ്ഞു, ഇനി വേണ്ടത് പരിസ്ഥിതിയെ തകര്‍ക്കുന്നത് തടയുക എന്ന പ്രവൃത്തിയാണ്.


പരിസ്ഥിതി സംരക്ഷണ രംഗം ഇന്ന് എത്തിനില്‍ക്കുന്നതെവിടെയാണ്? 
പരിസ്ഥിതി സംരക്ഷണത്തിന് കവിതയെഴുത്തിന്‍റെയും കഥയെഴുത്തിന്‍റെയും കാലം കഴിഞ്ഞു. ആശ യം കൊണ്ടുമാത്രം ഐക്യപ്പെടാനാകില്ല. ഇനി വേണ്ടത് തടയലിന്‍റെ പ്രവൃത്തിയാണ്. കാരണം എതിരാളികള്‍ സംഘടിതരാണ്. അവര്‍ എതിര്‍ക്കുന്ന വരെ വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. വൃക്ഷം നടുകയല്ല ഇന്ന് പരിസ്ഥിതി പ്രവര്‍ത്തനം. അടുത്ത ഘട്ടത്തിലേക്കു കടക്കേണ്ടതുണ്ട്. അതിനു ധൈര്യം വേണം. പരിസ്ഥിതിയെന്നാല്‍ പ്രകൃതിതന്നെയാണ്. പ്രകൃതി സംരക്ഷണമാണ് പ്രധാനം. മരങ്ങള്‍ മാത്രമല്ല നമ്മുടെ വയലുകളിലെ പച്ചപ്പില്‍ ചോരച്ചുവപ്പിന്‍റെ മണ്ണിട്ടു നികത്തുന്നു. കുന്നുകള്‍ കുഴിച്ചത് പ്രകൃതിയുടെ വ്രണങ്ങള്‍പോലെ കിടക്കുന്നു. വികസനത്തിന്‍റെ പേരില്‍ എന്തുമാകാമെന്ന സ്ഥിതി വിശേഷം മാറണം.

ജനങ്ങള്‍ കൂടുതല്‍ പരിസ്ഥിതി ബോധമു ളളവരായിട്ടുണ്ട്, പക്ഷേ ഇത്തരം പ്രവര്‍ത്തനങ്ങള്‍ പ്രാദേശികമായി നടക്കുന്നുവെന്നല്ലാതെ അതിനു സംസ്ഥാന വ്യാപകമായ സംഘടിത സ്വഭാവം വരുന്നില്ലല്ലോ?

ശരിയാണ്. പ്രാദേശികമായി പലരും പലതും ചെ യ്യുന്നു. പക്ഷേ അതിനു സംഘടിത-ഏകീകൃത- ഏകോപിത സ്വഭാവം വേണം. നമ്മുടെ വീടിനടുത്തു ളള കുന്ന് ഇടിച്ചു നിരത്തുമ്പോള്‍ അതിനെതിരേ പ്രതികരിക്കാന്‍ ആ നാട്ടുകാര്‍ക്കാകണം. ഇന്ന് അവര്‍ നോക്കി നില്‍ക്കുക മാത്രമാണ്. അതിനു പിന്തുണ കൊടുക്കാന്‍ സംസ്ഥാനമെമ്പാടുമുളള പ്രവര്‍ത്തകര്‍ എത്തണം. ഇപ്പോള്‍ പ്രാദേശികമായി അഞ്ചോ എട്ടോ പേര്‍ ഒരു കുന്നിടിച്ചു നിരത്തുന്നവരെ എതിര്‍ക്കുമ്പോള്‍ അവര്‍ തല്‍കാലം നിര്‍ത്തും. പക്ഷേ കൂ ടുതല്‍ സന്നാഹങ്ങളോടെ, ആള്‍ബലത്തോടെ വരുമ്പോള്‍ എതിര്‍ക്കാന്‍ എട്ടുപേരുടെ സംഘത്തിനാ കാതെ വരും. കുന്നുകള്‍ ഒരാളുടേതല്ല, ഒരു നാടിന്‍റേ താണ്, നമ്മുടെ കുഞ്ഞുങ്ങള്‍ക്കു കാണാനും കയറാനുമുളളവയാണ്. അതില്ലാതാക്കാന്‍ ആര്‍ക്കും അവ കാശമില്ല. പക്ഷേ അത് നിരത്തുന്നതു തടയാന്‍ ആള്‍ ബലം വേണം. സംസ്ഥാന വ്യാപകമായി പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും സംഘടനകള്‍ക്കും ബോധവല്‍കരണം വേണം. പ്രാദേശിക സംഘടനകള്‍ക്കു സഹായം നല്‍കാന്‍ റിസോഴസ് പേഴ്സണുകള്‍ ഉള്‍പ്പെടുന്ന ജില്ലാതലത്തില്‍ ഒരു അപെക്സ് ബോഡി, അതിനു മാര്‍ഗ നിര്‍ദ്ദേശം നല്‍കാന്‍ സംസ്ഥാനതല ത്തില്‍ ഒരു സമിതി. ഇതിന്‍റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. സ്കൂള്‍-കോളെജ് തലത്തില്‍ പരിസ്ഥിതി പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതാണ് കൂടുതല്‍ ഫലം ചെയ്യുക.  എന്തായാലും ജനങ്ങള്‍ ബോധവാന്മാരാണെങ്കിലും അവര്‍ക്കിടയില്‍ ഒരു ആലസ്യം ഉണ്ട്. അതുമാറണം, മാറ്റണം. 

ജനങ്ങളെ അങ്ങനെ സംഘടിപ്പിക്കാനും സംഘടിതമായി തടയുന്ന പ്രവൃത്തിക്കു സജ്ജരാക്കാനും കഴിയുമോ?
സൈലന്‍റ് വാലിയുടെ കാര്യത്തില്‍ സ്വാഭാവികമായി ശക്തമായ ജനപ്രക്ഷോഭവും പിന്തുണയുമുണ്ടായി. അതുപോലെ അതിരപ്പിളളിയുടെ കാര്യത്തില്‍ ഉണ്ടാവുമെന്നു കരുതുന്നതു ശരിയല്ല. ശക്തി കുറയും. അതിനാല്‍ ആസൂത്രണം ചെയ്യണം. സംഘശക്തിയെ തയ്യാറാക്കണം. വിക സന പദ്ധതികള്‍ വരുമ്പോള്‍ അതിനെ ശരിയായ കാഴ്ചപ്പാടില്‍ വിശകലനം ചെയ്യണം. സ്നേഹ കേന്ദ്രിതമായ ഒരു സംഘടിത സ്വഭാവം വരണം. അതിന് അഗ്രസീവായ നടപടിക്രമങ്ങള്‍ ഉണ്ടാവണം.
മറ്റു സംസ്ഥാനങ്ങളില്‍ ഇത്രയേറെ പരിസ്ഥിതി പ്രശ്നങ്ങള്‍ കാണാറില്ല, കേരളം ചെറിയ സംസ്ഥാനമായതുകൊണ്ടാണോ ഇത്?
കേരളത്തില്‍ ഏറെ സജീവമാണ്. ഇവിടെ ജനങ്ങളുടെ ആവാസത്തിനെന്ന പേരിലാണ് വിക സനമെന്ന മറയില്‍ പ്രകൃതി നാശം വരുത്തുന്നത്. എന്തായാലും ഒരു കാര്യത്തില്‍ കര്‍ശനമായ തീരുമാനം നാം എടുക്കണം-ഏതു മന്ത്രി പറഞ്ഞാലും കേരളത്തില്‍ ഇനി വന്‍കിട വ്യവസായ പദ്ധതികളും ഫാക്ടറികളും വേണ്ടെന്നു പറയണം. നമുക്ക് ഇനി ചെറുകിട-കുടില്‍ വ്യവസായങ്ങള്‍ മതി. തൊഴിലില്ലായ്മ പരിഹരിക്കല്‍, ജോലി സാദ്ധ്യത തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞായിരുന്നു ഇക്കാലമത്രയും ഇത്തരം വലിയ വ്യവസായ പദ്ധ തികള്‍ നമ്മില്‍ അടിച്ചേല്‍പ്പിച്ചിരുന്നത്. ഇനി അതു പറയാനാവില്ല. അതിനാല്‍ വന്‍കിട വ്യവ സായങ്ങള്‍ കേരളത്തില്‍ സമ്മതിക്കരുത്.

ഭൂമിയില്‍ നടത്തുന്ന ഏതുതരം നിര്‍മാണവും പ്രവര്‍ത്തനവും മണ്ണിന്‍റെ തരം മാറ്റിക്കളയുകയാണ്. ചെളിയുളള ഭൂമിയില്‍ മണ്ണ് നിറയ്ക്കുന്നതും മലയിടിച്ച് തരിശാക്കുന്നതും വയല്‍ നികത്തി നിരത്താക്കുന്നതും എല്ലാം ഈ പ്രക്രിയയാണ്.

കണ്ടല്‍കാടുകളുടെ സംരക്ഷണം ഒരു പ്രക്ഷോഭമാകാത്തതെന്തുകൊണ്ടാണ്? 
കേരളത്തിലെ കണ്ടല്‍കാടുകള്‍ 80 ശതമാനവും സ്വകാര്യ വ്യക്തികളുടേതാണ്. അവ അങ്ങനെ നിലനിര്‍ത്തണമെന്നു നമുക്കു നിര്‍ബന്ധിക്കാനാവില്ല. അതിനാല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിയമ നിര്‍മാണം നടത്തി ഈ കണ്ടല്‍ വനങ്ങള്‍ സ്വന്തമാക്കി സംരക്ഷിക്കേണ്ടത് പരിസ്ഥിതി സംരക്ഷണത്തിന് അത്യാവശ്യമാണ്. കണ്ടല്‍ വനങ്ങളില്‍ എക്കോ ടൂറിസമെന്നോ മറ്റേതെങ്കിലും പേരുപറഞ്ഞോ ഒരു പദ്ധതിയും കൊണ്ടുവരരുത്.

സര്‍ക്കാരിന്‍റെ ഈ മേഖലയിലെ നടപടികള്‍ സഹായകമല്ലേ?

സര്‍ക്കാര്‍ ചെയ്യേണ്ടത്  ഏറെയുണ്ട്. പ്രകൃതി സംരക്ഷണത്തിനുളള പഞ്ചവല്‍സര പദ്ധതികള്‍ നടപ്പാക്കണം. പ്രകൃതിയെ രക്ഷിക്കുക, ജനങ്ങള്‍ രക്ഷിക്കപ്പെടും. ഇവിടത്തെ ജീവികള്‍ സംരക്ഷിക്കപ്പെട്ടുകൊളളും. ഭക്ഷണം കൊടുക്കാനുളള പദ്ധതികള്‍ ഒന്നും സര്‍ക്കാര്‍ ആവിഷ്കരിക്കണമെന്നില്ല. അത് അവര്‍ സ്വയം കണ്ടുപിടിച്ചുകൊളളും.  


ആഗസ്റ്റ് 5, 2011The sunday Indian
 


No comments:

Post a Comment